JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:09/04/2024

Latest News

Archive

ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം മൂന്നു പേർക്ക് (Source: Malayala Manorama 05/10/2021)

 

 

                  സ്റ്റോക്കോം ∙ കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസ്സിലാക്കാനും പ്രവചനം നടത്താനും നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയ സ്യുകുറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പാരിസി എന്നീ ഗവേഷകര്ക്ക് ഈ ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം. യഥാക്രമം ജപ്പാൻ, ജർമനി, ഇറ്റലി എന്നിവടങ്ങളിൽനിന്നുള്ള എന്നിവടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരാണ് ഇവർ. യുഎസിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലായിരുന്നു സ്യുകുറോ മനാബെയുടെ ഗവേഷണം. സങ്കീർണ്ണമായ ഭൗതിക സംവിധാനങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിന് വിപ്ലവകരമായ സംഭാവനകൾ നൽകിയതിനാണ് മൂന്നു പേർക്കായി പുരസ്കാരം പങ്കിടുന്നതെന്ന് ദ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രസ്താവനയിൽ അറിയിച്ചു. ഭൂമിയിലെ കാലാവസ്ഥ, ആഗോളതാപനത്തിന്റെ വിശ്വസനീയമായ പ്രവചനം തുടങ്ങിയവയുടെ ഭൗതിക മാതൃകകൾക്കാണ് സ്യുകുറോ മനാബെയ്ക്കും ക്ലോസ് ഹാസൽമാനും പുരസ്കാരം. അറ്റോമിക് മുതൽ പ്ലാനിറ്റി സ്കെയിലുകൾ വരെയുള്ള ശാരീരിക വ്യവസ്ഥകളിലെ ക്രമക്കേടുകളുടേയും ഏറ്റക്കുറച്ചിലുകളുടേയും ഇടപെടലിനെക്കുറിച്ച് കണ്ടെത്തിയതാണ് ജോർജിയോ പാരിസിയെ നൊബേലിന് അർഹനാക്കിയത്. ഭൂമിയുടെ കാലാവസ്ഥയെക്കുറിച്ചും മനുഷ്യൻ അതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള അറിവിന് മനാബെയും ഹാസൽമാൻ അടിത്തറയിട്ടതായി നൊബേൽ കമ്മിറ്റി വിലയിരുത്തി. നൊബേൽ ശിൽപവും ഒരു കോടി സ്വീഡിഷ് ക്രോണറും (8.46 കോടി രൂപ) അടങ്ങുന്നതാണ് പുരസ്കാരം.